Powered By Blogger

Monday, May 3, 2010

കെ എം മാണിയെ പുറത്താക്കണം

പി.ജെ ജോസെഫിനേയും ടി യു കുരുവിളയേയും പോലുള്ള അഴിമതിക്കാരേയും മൃതപ്രായമായ ഒരു പാർട്ടിയേയും ബിഷപ്പുമാരുടെ താൽ‌പ്പര്യപ്രകാരം പിൻ വാതിലിലൂടെ യു.ഡി.എഫിൽ കയറ്റാൻ ശ്രമിക്കുന്ന കെ.എം മാണിയെ യു ഡി എഫിൽ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്നാണ് ഈയുള്ളവന്റെ അഭിപ്രായം.
അഴിമതിയും മതവും ചേർന്നുണ്ടാകുന്ന ഒരു ഭീകരസത്വം ഐക്യകേരളാകോൺഗ്രസ്സിന്റെ ലേബലിൽ കേരളരാഷ്ട്രീയത്തിൽ സജീവമായി മാറി ദുരന്തങൾ സൃഷ്ടിക്കാതിരിക്കാൻ ഇത്തരം ഒരു കടുത്ത നടപടീ അനിവാര്യമാണ്.

അളവറ്റ സംബത്തുള്ള സഭയും പൂർണ്ണ രാഷ്ട്രീയ അധികാരങളും ഒത്തുചേർന്നാൽ ഉണ്ടാകവുന്ന ദുരന്തങൾ പല മതരാഷ്ട്രങളും നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.
ഇതിന്റെ ഒരു കേരളാപതിപ്പാണ് ഐക്യ കേരളാകോൺഗ്രസ്സിലൂടെ ഉണ്ടാകാൻ പോകുന്നത്.
അഹങ്കാരികളും അധികാര മോഹികളുമായ ചില ബിഷപ്പുമാരാണ് കേരളാകോൺഗ്രസ്സിന്റെ ഐക്യം വഴി അധികാരത്തിന്റെ വീഞ് നുണയാൻ ആർത്തിപൂണ്ട് നാക്കുനീട്ടി കാത്തിരിക്കുന്നത്.സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങളിലും ഐയ്ഡഡ് സ്ഥാപനങളിലും സർക്കാരിന്റെ നിയന്ത്രണങൾ വർദ്ധിച്ചുവരുന്ന ഒരു സാഹചര്യം കച്ചവടക്കണ്ണുള്ള ചില ബിഷപ്പുമാർക്ക് സഹിക്കുന്നില്ല.

കേന്ദ്രസർക്കാരിന്റേയും സംസ്ഥാനസർക്കാരിന്റേയും നിലപാടുകൾ തിരുത്തിക്കാൻ കഴിയുന്ന ഒരു പാർട്ടി അതാണ് ബിഷപ്പുമാരുടെ സ്വപ്നം.ഡി.എം.കെ പോലെ സ്വാധീനമുള്ള പാർട്ടി അതാണ് ബിഷപ്പുമാരുടെ ലക്ഷ്യം.പ്രാദേശികപാർട്ടി മാത്രമാണെങ്കിൽ കുഴപ്പമില്ല.പക്ഷെ അതല്ല ഇവിടെ സംഭവിക്കാൻ പോകുന്നത്.
ഈ പാർട്ടിയെ സഭ നിയന്ത്രിക്കും.അവിടെയാണ് പ്രശ്നം.

പരസ്പരം പോരടിച്ച് തെറിവിളിച്ച് നിന്നിരുന്ന നേതാക്കൾ എത്ര പെട്ടെന്ന് സ്വന്ത്വം വാക്കുകൾ വിഴുങി ഒന്നായി മാറി.ഇത്തരം നേതാക്കളെ സ്വന്തം വാക്കുകൾ മിനിറ്റിന് മാറ്റിപറയുന്ന ഇത്തരം നേതാക്കളെ എങനെ ജനം വിശ്വസിക്കും..?എന്തു ന്യായം പറഞാണ് ഇവരെയൊക്കെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ യു.ഡി.എഫിനു കഴിയുക..?

അതുകൊണ്ട് അഞ്ചോ പത്തൊ സീറ്റുകൾ മദ്ധ്യ തിരുവിതാംകൂറിൽ കുറഞാലും മാലിന്യങൾ അടിഞു കൂടിയ മാണിയെ ഉപേക്ഷിക്കുന്നത് തന്നെയായിരിക്കും യു.ഡി.എഫിന് ദീർഘകാലാടിസ്ഥാനതിൽ ഗുണം ചെയ്യുക.ഇതിനുള്ള ചങ്കൂറ്റം കേരളത്തിലേയും കേന്ദ്രത്തിലേയും കോൺഗ്രസ്സ് നേതാക്കളും ഘടകകക്ഷിനേതാക്കളും കാണിക്കണം.യു.പിയിലും ആന്ധ്രയിലും സമ്മർദ്ദങളുമായി സഖ്യത്തിന് വന്നവരെ ഒഴിവാക്കി കോൺഗ്രസ്സ് തിരെഞെടുപ്പിൽ നേട്ടമുണ്ടാക്കിയ സംഭവം കാണാതെ പോകരുത്.

2 comments:

SimhaValan said...

അതുകൊണ്ട് അഞ്ചോ പത്തൊ സീറ്റുകൾ മദ്ധ്യ തിരുവിതാംകൂറിൽ കുറഞാലും മാലിന്യങൾ അടിഞു കൂടിയ മാണിയെ ഉപേക്ഷിക്കുന്നത് തന്നെയായിരിക്കും യു.ഡി.എഫിന് ദീർഘകാലാടിസ്ഥാനതിൽ ഗുണം ചെയ്യുക.ഇതിനുള്ള ചങ്കൂറ്റം കേരളത്തിലേയും കേന്ദ്രത്തിലേയും കോൺഗ്രസ്സ് നേതാക്കളും ഘടകകക്ഷിനേതാക്കളും കാണിക്കണം.യു.പിയിലും ആന്ധ്രയിലും സമ്മർദ്ദങളുമായി സഖ്യത്തിന് വന്നവരെ ഒഴിവാക്കി കോൺഗ്രസ്സ് തിരെഞെടുപ്പിൽ നേട്ടമുണ്ടാക്കിയ സംഭവം കാണാതെ പോകരുത്.

shaji.k said...

സിംഹവാലന്‍ ,

നടന്നത് തന്നെ !!