Powered By Blogger

Saturday, May 22, 2010

ജമ അത്തെ ഇസ്ലാമിയുടെ മുഖം മൂടികൾ അഴിച്ചുമാറ്റപ്പെടുംബോൾ..!

മുഖംമൂടികൾ സമർഥമായി ഉപയോഗിച്ച്‌ പതിറ്റാണ്ടുകൾ
കൊണ്ട്‌ പടുത്തുയർത്തിയ പ്രതിഛായ
വളരെ വേഗം കേരളീയപൊതുസമൂഹത്തിന് മുന്നിൽ
തകർന്നു വീഴുന്നതിന്റെ അന്ധാളിപ്പിലാണ്
ജമാ അത്തെ ഇസ്ലാമി ഇപ്പൊൾ.
നിലയില്ലാക്കയത്തിൽ അകപ്പെട്ടതുപോലെ പരിഭ്രാന്തിയിലായ
അവർ എല്ലാവരേയും വലിയ വായിൽ ചീത്ത വിളിച്ച്‌
സ്വയം സമാധാനിക്കാൻ ശ്രമിക്കുകയാണ്.
മുസ്ലിംലീഗും സി.പി.ഐ എമ്മും പരസ്യമായി ജമാ അത്തെയെ തള്ളിപ്പറഞു കഴിഞു.
മതരാഷ്ട്രവാദമാണ് ജമാഅത്തെയുടെ മുഖമുദ്ര എന്ന യാഥാർഥ്യം
കേരളീയ സമൂഹത്തിന് പകൽ വെളിച്ചം പോലെ ബോധ്യമായി.
മുഖമൂടികളും കപടതന്ത്രങളും വഴി ലക്ഷ്യത്തിലേക്ക്‌ അടുക്കാനുള്ള
ദീർഘകാലതന്ത്രം പൊതുസമൂഹം തിരിച്ചറിഞിരിക്കുന്നു.
സംഘപരിവാറിന്റേതുപോലെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും
പുറം തള്ളേണ്ടവരാണ് ജമാ അത്തെ ഇസ്ലാമി എന്ന വസ്തുത
പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. കേരളീയ മതബോധത്തിന്റേയും
വിവിധരാഷ്ട്രീയ പാർട്ടികളുടേ ഉത്തരവാദിത്വബോധത്തിന്റേയും
കേരളത്തിലെ സമാധാനകാംക്ഷികളായ ബഹുസ്വര സമൂഹത്തിന്റെയും
വിജയമായി പുതിയ സംഭവവികാസങളെ വിലയിരുത്താം.

ജമാ അത്തെ ഇസ്ലാമിയുടെ ആദർശങളേയും അതിന്റെ ലക്ഷ്യങളേയും
ആധാരമാക്കി പൊതുസമൂഹത്തിൽ സത്യസന്ധമായ
ഒരു ചർച്ച അവർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല .
നാട്ടുംബുറങളിലെ കവലകളിലും ചെറിയ ഓഡിറ്റോറിയങളീലും
ജമാ അത്തെ സംഘടിപ്പിക്കാറുള്ള ബഹുമതചർച്ചകളുടെ
മോക്ക്‌ഡ്രില്ലുകൾ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്‌.
ഇത്തരം മോക്ക്‌ഡ്രില്ലുകൾ തന്നെ അവരുടെ മുഖം മൂടികളിൽ ഒന്നാണ്.
ഇസ്ലാം,ക്രിസ്ത്യൻ,ഹിന്ദു മതപ്രതിനിധികൾ പങ്കുടുക്കുന്ന മതസംവാദങൾ
എന്ന പേരിൽ വ്യാപകമായ പ്രചരണം നൽകി സംഘടിപ്പിക്കുന്ന
ചർച്ചകളിൽ ഇസ്ലാം മതത്തെ പ്രതിനിധീകരിച്ച്‌ ജമാ അത്തെയുടെ
സംസ്ഥാനതല നേതാക്കൾ പങ്കെടുക്കുംബോൾ
ഇതര വിഭാഗളെ പ്രതിനിധീകരിച്ച്‌ എത്തുന്നത്‌ ഈർക്കിൽ നേതാക്കളാണ്.
തങൾക്കെതിരെ സംസാരിക്കില്ല എന്ന് ഉറപ്പുള്ളവരെ മാത്രമേ
ജമാ അത്തെ അതിന്റെ മത ചർച്ചകളിൽ പങ്കെടിപ്പിക്കാറുള്ളൂ.
അത്തരം ഒരു സംവാദത്തിന്റെ ഫലം മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരിക്കും.
പൊതുസമൂഹത്തിന് മുൻപാകെ സ്വന്തം കാതലിൽ സ്പർശിച്ചുകൊണ്ടുള്ള
ഒരു ചർച്ച ജമാ അത്തെ താൽ‌പ്പര്യപ്പെടുന്നില്ല.
യഥാർഥ സത്വം അകത്തളങളിൽ ഒളിപ്പിച്ച്‌ പൊളിഷ്‌ ചെയ്ത്‌
സുന്ദരമാക്കിയെടുത്ത മുഖമൂടികൾ അണിഞ്‌ അവർ പൊതുസമൂഹത്തിന്
മുൻപാകെ പ്രത്യക്ഷപ്പെടുന്നു.
മുഖംമൂടികൾ അഴിഞുവീഴുംബോൾ അല്ലെങ്കിൽ വലിച്ചു മാറ്റപ്പെടുംബോൾ
ബഹുജനമധ്യത്തിൽ ഉടുതുണി നഷ്ടപ്പെട്ടവന്റെ പരിഭ്രാന്തി
നേതാക്കളുടെ മുഖത്ത്‌ കാണുന്നതിന്റെ കാരണമിതാണ്.

ജനാധിപത്യത്തെ അംഗീകരിക്കുന്നുവെന്ന്‌ കേരളത്തിലെ
ജമാ അത്തെ നേതാക്കൾക്ക്‌ ഇപ്പോൾ പൊതുസമൂഹത്തിന് മുൻപാകെ
സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
അപ്പോൾ അവരുടെ അടിസ്ഥാന ആശയവും അത്യന്തികലക്ഷ്യവും ആയ
ഹുക്കുമത്തെ ഇലാഹിയെ അതായത്‌ ദൈവിക ഭരണത്തെ അവർ കൈവിട്ടോ..?
ദൈവം നേരിട്ട്‌ നൽകിയ ഖുറാനും ഹദീസുകളും ഉള്ളപ്പോൾ മനുഷ്യർ ഉണ്ടാക്കിയ
ഒരു നിയമങളും രാഷ്ട്രങളുടെ ഭരണഘടനകൾ ഉൾപ്പെടെ മുസ്ലിംങൾ അനുസരിക്കേണ്ടതില്ല.
അത്തരം അനുസരണം ദൈവനിഷേധമാകുന്നുവെന്നും അവർ വ്യാഖാനിക്കുന്നു.
മുസ്ലിങളെ മുസ്ലിങൾ മാത്രം ഭരിക്കാവൂ എന്നും ഇസ്ലാമികഭരണമില്ലാത്ത രാജ്യം
വാടകവീടാണെന്നുമാണ് ജമാ അത്തെ ഇസ്ലാമി സ്ഥാപകൻ അബൂൽ അലാ മദൂദി തന്റെ നിരവധി പുസ്തകങളിലൂടെ ആവർത്തിച്ച്‌ ആവർത്തിച്ച്‌ പറഞിരിക്കുന്നത്‌.

ഹുക്കുമത്തെ ഇലാഹി മാത്രമല്ല ജമാ അത്തെയുടേ മതരാഷ്ട്രവാദത്തേയും
കേരളത്തിലെ ജമാ അത്തെ അമീർ ഇപ്പോൾ തൽക്കാലം തള്ളിക്കളഞിരിക്കുകയാണ്.
പൊതുജനമധ്യത്തിൽ തൽക്കാലം പിടിച്ചു നിൽക്കാൻ പുതിയതും അനുയോജ്യമായതുമായ
മൃദുമുഖംമൂടികൾ അവർ അന്വേഷിക്കുന്നു.ഇസ്ലാമിക ഭരണം നിൽനിൽക്കുന്ന രാജ്യങൾ തങളുടെ കഴിവിന് അനുസരിച്ച് അയൽ രാജ്യങളേയും ആക്രമിച്ച്‌ ഇസ്ലാമികഭരണകൂടങൾ സ്ഥാപിക്കണം
എന്ന്‌ പറഞിരിക്കുന്നത്‌ മറ്റാരുമല്ല.ജമാ അത്തെ സ്ഥാപകൻ മദൂദി തന്നെയാണ്.
ജമാ അത്തെയുടെ അടിസ്ഥാനശിലകളാണ് മതരാഷ്ട്രവാദവും ദൈവികഭരണവും.
അവരുടെ പ്രസിദ്ധീകരണശാലയായ ഐ.പി.എച്ച്‌ പുറത്തിറക്കിയിട്ടുള്ള നിരവധി പുസ്തകങൾ
തന്നെ ഇതിന് തെളിവുകൾ നൽകുന്നു.
ഇപ്പോൾ പെട്ടെന്ന്‌ ഇരുമുന്നണികളും തള്ളിപ്പറഞതിനാൽ
ജമാ അത്തെ നേതാക്കൾ കേരളീയസമൂഹത്തിന് മുൻപാകെ അടവുനയങൾ പരീക്ഷിക്കുകയാണ്.
അതായത്‌ ഭാവിയിൽ പടികൾ കയറണമെങ്കിൽ ഇപ്പോൾ തൽക്കാലത്തേക്ക്‌ പടികൾ ഇറങുകയാണെന്ന്‌ ഭാവിക്കണം. അതാണ് നടന്നുകൊണ്ടിരിക്കുന്നത്‌.

ജമാഅത്തെ ഇസ്ലാമിയുടെ യഥാർഥ മുഖം അറിയണമെങ്കിൽ അവരുടെ ചരിത്രം അറിയണം.
അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ 1941ൽ ആണ് അബൂൽ അലാ മദൂദി
ജമാ അത്തെ ഇസ്ലാമി എന്ന പ്രസ്ഥാനം തുടങുന്നത്‌.
ഹൈദരാബാദിൽ ജനിച്ച്‌ വളർന്ന മദൂദിക്ക്‌ പിതാവിന്റെ മരണം നിമിത്തം
സെക്കണ്ടറീ സ്കൂൾ വിദ്യാഭ്യാസ കാലത്ത്‌ തന്നെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു.
പിന്നീട്‌ ഇസ്ലാമിക ദൈവശാ‍സ്ത്രം സ്വയം പഠിച്ചെടുത്ത അദ്ദേഹം അറബി ഇഗ്ലീഷ് ഭാഷകളിലും
പ്രാവീണ്യം നേടി.
ഉറുദു ഭാഷയിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന മദൂദി
ഇസ്ലാമിക പണ്ഡിതനായി മാറുകയായിരുന്നു.
കടുത്ത ദേശീയ രാഷ്ട്ര വാദവുമായി ജർമ്മനി,ഇറ്റലി എന്നീ രാജ്യങളിൽ അക്കാലത്ത്‌
വന്ന നാസിസവും ഫാസിസവും കമ്മ്യൂണിസ്റ്റ്‌ റഷ്യ അക്കാലത്ത്‌
വൻശക്തിയായി നിലകൊണ്ടതും മദൂദിയുടെ ചിന്താധാരകളെ സ്വാധീനിച്ചിട്ടുണ്ടെന്നും
ഇവയെല്ലാം അദ്ദേഹത്തിന്റെ ഇസ്ലാമിക ദർശനത്തിന്റെ അവിഭാജ്യഘടകമായി
മാറിയതായും വിമർശകർ വിലയിരുത്തുന്നുണ്ട്‌.

ഇന്ത്യൻ ദേശിയതയേയും സ്വാതന്ത്രസമരത്തേയും അനുകൂലിച്ചിരുന്ന
മുസ്ലിം പ്രസ്ഥാനങൾക്കെതിരെ നിശിതമായ വിമർശനമാണ് അക്കാലത്ത്‌ മദൂദി നടത്തിയത്‌.
ഇന്ത്യൻ ദേശീയതയെ പിന്തുണക്കുന്നത് മത സാംസ്‌കാരിക സ്വാംശീകരണത്തിന് ഇടയാക്കുമെന്നും
ഇത്‌ ഹിന്ദൂയിസത്തിലേക്ക്‌ നയിക്കുമെന്നും മദൂദി വാദിച്ചു.
അതോടൊപ്പം മതേതര കാഴ്ചപ്പാടുണ്ടായിരുന്ന മുഹമ്മദലി ജിന്നയുടെ
പാകിസ്ഥാൻ വാദത്തേയും മദൂദി എതിർത്തു.
പാകിസ്ഥാനെ പൂർണ്ണ ഇസ്ലാമിക രാജ്യമാക്കണമെന്നായിരുനു മദൂദിയുടെ ആവശ്യം.
ഇന്ത്യാ-പാക്‌ വിഭജന കാലത്ത്‌ പാകിസ്ഥാനിലേക്ക്‌ പോകാതെ അതിർത്തി
ജില്ലയായ ഗുരുദാസ്‌പൂരിൽ ദാറുൽ ഇസ്ലാം എന്ന പേരിൽ സ്വ്വയംഭരണ പ്രദേശം ഉണ്ടാക്കി
താവളമുറപ്പിക്കാൻ നോക്കിയെങ്കിലും ഗുരുദാസ്‌പൂർ ഇന്ത്യൻ അധീനതയിലാണെന്ന്‌
പ്രഖ്യാപനം ഉണ്ടാകുകയും ഇന്ത്യൻ സൈന്യം ഗുരുദാസ്‌ പൂർ പിടിച്ചെടുക്കുകയും ചെയ്തു.
മദൂദി പ്രാണരക്ഷാർഥം പാകിസ്ഥാനിലേക്ക്‌ ഓടിപ്പോകുകയായിരുന്നു.

പാകിസ്ഥാനിൽ എത്തിയ അദ്ദേഹം ശുദ്ധ ഇസ്ലാം സ്ഥാപനത്തിന്റെ പേരിൽ
അസ്വസ്ഥതകളും അരക്ഷിതാവസ്ഥയും ഉണ്ടാക്കാൻ പല തവണ ശ്രമിച്ചു.
1953 ൽ നടന്ന രക്തരൂക്ഷിതമായ അഹമ്മദീയ വിരുദ്ധ കലാപത്തിന് നേതൃത്വം
നൽകിയത്‌ മദൂദി ആയിരുന്നു.കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച പാകിസ്ഥാനിലെ
പട്ടാളകോടതി മദൂദിയെ വധശിക്ഷക്ക്‌ വിധിച്ചെങ്കിലും പിന്നീട്‌ വിട്ടയച്ചു.
അഹമദികൾകെതിരായ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാൻ
പാകിസ്ഥാൻ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന മുഹമ്മദ്‌ മുനീർ
അധ്യക്ഷനായ അന്വേഷണകോടതി സ്ഥാപിച്ചിരുന്നു.
മുനീർ കമ്മീഷൻ റിപ്പോർട്ട്‌ എന്ന പേരിൽ പ്രശസ്തമായ അന്വേഷണറിപ്പൊർട്ടിൽ
മദൂദിയടക്കമുള്ള മതനേതാക്കളുടെ ഭീകരവാദങൾ
അവരെ വിചാരണ ചെയ്ത്‌ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇപ്പോൾ അമേരിക്കൻ സ്വാമ്രാജ്യത്വത്തെ നിശിതമായി വിമർശിക്കുന്നുണ്ടെങ്കിലും
അമേരിക്കൻ പിന്തുണയോടെ പാകിസ്ഥാനിൽ സിയാ ഉൾ ഹക്കിന്റെ പട്ടാളഭരണകുടം
അധികാരമേറ്റതോടെയാണ് മദൂദിയും ജമാ അത്തെയും അവിടെ ശക്തിപ്രാപിക്കുന്നത്‌.
ശീതയുദ്ധകാലഘട്ടത്തിൽ തങളുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള പാകിസ്ഥാൻ
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആവാശ്യമായിരുന്നു.
ഈ ലക്ഷ്യത്തിനായി മദൂദിയുടെ തീവ്ര ഇസ്ലാം ആശയത്തെ അമേരിക്ക ഉപയോഗപ്പെടുത്തിയിട്ടുണ്ടാകണം.
താലിബാൻ അടക്കം അമേരിക്കക്ക്‌ ഇപ്പോൾ തലവേദനയായ ഭീകരസംഘടനകൾ
എല്ലാം സാമ്രാജ്യത്വതിന്റെ സൃഷ്ടിയാണെന്ന കാര്യം ഇതുമായി ചേർത്തു വായിക്കണം.
മദൂദി തന്റെ അവസാന കാലം ചിലവഴിച്ചതും അമേരിക്കയിലാണ്.
1979 സെപ്‌റ്റംബർ 22ന് അമേരിക്കയിൽ വച്ചാണ് മദൂദി അന്തരിച്ചത്‌.

പാകിസ്ഥാനിലെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥക്ക്‌
ഗണ്യമായ ഉത്തരവാദിത്വം ജമാ അത്തെക്ക്‌ ഉണ്ട്‌.
പാക്‌ മാധ്യമപ്രവർത്തകരും ചിന്തകന്മാരും ഇക്കാര്യങൾ തിരിച്ചറിഞ്‌ പ്രതികരിക്കുന്നുമുണ്ട്‌.
മുസ്ലിം തീവ്രവാദത്തിന്റെ പ്രചോദന കേന്ദ്രം എന്ന നിലയിൽ
ജമാ അത്തെ ഇസ്ലാമി ഇന്ത്യയിലേത്‌ പോലെ തന്നെ പാകിസ്ഥാനിലും വിമർശിക്കപ്പെടുന്നു.
കറാച്ചിയിൽ ഇപ്പോൾ നടക്കുന്ന വംശീയ കലാപങളിൽ വരെ
ജമാ അത്തെ ഇസ്ലാമിക്ക്‌ പങ്കുള്ളതായി മലയാള പത്രങളിൽ(22.5.10,മാതൃഭൂമി)
വരെ റീപ്പോർട്ടുകൾ വന്നിട്ടുണ്ട്‌.

സ്വാതന്ത്രലബ്ധിക്ക്‌ ശേഷം 1948ലാണ് ഇന്ത്യയിൽ ജമാ അത്തെ ഇസ്ലാമി വരുന്നത്‌.
ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌ എന്നാണ് ഇന്ത്യൻ പതിപ്പിന്റെ പേര്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റെതൊരു പ്രസ്ഥാനത്തിനും ഇല്ലാത്ത
പ്രത്യേകത ഇവർക്കുണ്ട്‌.
ജമാ അത്തെ ഇസ്ലാമി ഹിന്ദിന് ഇന്ത്യൻ സംസ്ഥാനമായ
ജമ്മുകാശ്മീരിൽ പ്രവർത്തനമില്ല.പകരം അവിടെ ജമാ അത്തെ ഇസ്ലാമി കാശ്മീർ
എന്ന പാക്‌ ജമാ അത്തെയുടെ പോഷകസംഘടന പോലെയുള്ള പ്രസ്ഥാനമാണുള്ളത്‌.
വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇവർക്ക്‌ സംഘ്‌ പരിവാറിലെ
ബജ്‌രംഗ്‌ ദളിന്റെത്‌ പോലെ ഹിസ്ബുൾ മുജാഹുദ്ദീൻ എന്ന അക്രമിസേനയുണ്ട്‌.
കാശ്മീമീരിൽ സംഘർഷം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട്‌
പത്രങളിൽ കാലങളായി കുപ്രസിദ്ധി നേടി വരികയാണ് ഇവർ.
ഇത്തരം വസ്തുതകൾ എത്രകാലം സ്വർണ്ണപാത്രങൾ കൊണ്ട്‌ മൂടിവക്കാൻ കഴിയും.

കേരളത്തിൽ പഞ്ചായത്ത്‌ തെരെഞെടുപ്പ്‌ മുന്നിൽ കണ്ട്‌ മുഖമൂടികൾ
അണിഞ്‌ ജനകീയ മുന്നണി എന്ന പേരിൽ മത്സരിക്കാനാണ് ജമാ അത്തെ ഇസ്ലാമി ഒരുങുന്നത്‌.
ഇരുമുന്നണികളും തള്ളി പറഞുവെങ്കിലും അവർ തങളുടെ ശ്രമം ഉപേക്ഷിച്ചിട്ടില്ല.
യു.ഡി.എഫിനെതിരായ വിമർശനം മയപ്പെടുത്തി മുസ്ലിം കാർഡിറക്കി
സി.പി.എമ്മിനെ രൂക്ഷമായി ആക്രമിക്കുകയാണ് ജമാ അത്തെ ഇപ്പോൾ ചെയ്യുന്നത്‌.
ഇനി യു.ഡി.എഫിന്റെ കാലമാണെന്ന്‌ അവർ കരുതുന്നു.
ഇത്രയും നാൾ യു.ഡി.എഫിനെതിരെയും കോൺഗ്രസ്സിനെതിരേയും പറഞു വന്നിരുന്ന
മൃദുഹിന്ദുത്വ ആരോപണം ഇപ്പോൾ സി.പി.എമ്മിനെ ലക്ഷ്യമാക്കി തിരിച്ചു വച്ചിരിക്കുന്നു.
യുഡീഫിനെയും മുസ്ലിം ലീഗിനേയും വളരേയേറെ പ്രതീക്ഷയൊടെയാണ്
ജമാ അത്തെ നേതാക്കൾ ഇപ്പോൾ നോക്കുന്നത്‌.
എല്ലാ ബന്ധവും അവസാനിപ്പിച്ചു എന്ന്‌ കുഞാലിക്കുട്ടി പറഞിട്ടും
അക്കാര്യം സമ്മതിക്കാൻ ജമാ അത്തെ തയ്യാറാകുന്നില്ല.
തങൾക്കിടയിൽ ഇത്തരം പിണക്കങൾ പതിവാണന്ന്‌ പറഞുകൊണ്ട്‌
ഒരു കൈത്താങിനായി അവർ ലീഗിനെ നോക്കിയിരിക്കുന്നു.

ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമർശനങൾ വർഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കും
എന്നാണ് അവരുടെ മറ്റൊരു തുരുപ്പ്‌ ചീട്ട്‌.
ഇത്‌ എക്കാലവും പ്രയോഗിച്ച്‌ പോന്ന ഒന്നാണ്.
ചെകുത്താൻ വേദമോതുന്നത്‌ പോലെ ഒരു ആരോപണം.
പാകിസ്ഥാനിലും ഇന്ത്യയിലും ബംഗ്ലാദേശിലും മതതീവ്രവാദത്തിന്റെ
വിത്തു മുളപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ്
വർഗ്ഗീയ ധ്രുവീകരണത്തെ പറ്റി പ്രസംഗിക്കുന്നത്‌.
മുസ്ലിങളിൽ ഒരു ചെറിയവിഭാഗത്തിന്റെ പോലും പിന്തുണ ഇല്ലാത്ത
ജമാ അത്തെക്കെതിരായ വിമർശനം ലോക മുസ്ലിങൾക്കെതിരായ
ആഗോള നീക്കത്തിന്റെ ഭാഗമാണെന്നാണ് അവർ എല്ലാക്കാലത്തെയും
പോലെ ഇപ്പോഴും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു.
ഇത്തരം നിലവിളികളിൽ മുസ്ലിം സമുദായവും കേരളസമൂഹവും വീഴില്ല.
കാരണം കള്ളനാണയങളെ തിരിച്ചറിയാൻ പൊതുജനങൾക്ക്‌ കഴിയുന്നു എന്നത്‌ തന്നെ.